2012 ജൂൺ 28, വ്യാഴാഴ്‌ച

നിലക്കാത്ത വാക്കുകളില്‍ നിന്നൊരു
പുഴയുണ്ടാവുകയാനെങ്ങില്‍
അതു നീയായിരിക്കണം;
നിറഞ്ഞ കണ്ണുകളിലെ മൗനം
പലവട്ടം എന്നെ ഓര്‍മിപ്പിച്ചു!
നിഴല്‍യുദ്ധത്തിനു  സദാ ഒരു
പടനിലം കൂടി കിട്ടിയിരിക്കുന്നു ;
എന്റെ മനസ്സ് !
വീണ്ടും സുഷുപ്തിയുടെ
പടിവാതിലില്‍ നിന്ന്
പേരറിയാ മേഘസന്ദേശം,
എന്നെ കാത്തു.
നിറഞ്ഞ വൈദ്യുതി കമ്പിയിലെ
കാക്ക, ദിവസങ്ങള്‍.
പടനിലങ്ങളില്‍ ഉറങ്ങാത്ത
പോരളിയവാന്‍ സദാ ജാഗരൂകരായി
കുറേ ഓര്‍മ്മപൂതങ്ങള്‍...
കൊണ്ടാടുവാന്‍ ഉത്സവമില്ലാത്ത
ഉടഞ്ഞ ദൈവങ്ങളായി
പാവം ഞാനും നീയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ