2012 ജൂൺ 17, ഞായറാഴ്‌ച

എന്‍റെ മനസമാധാനതിന്റെ
താക്കോല്‍ നഷ്ടപ്പെട്ടത് ഇന്നലത്തേത്
പോലെയുള്ളൊരു ദിവസമായിരുന്നു.
ഇനി വനരോധനങ്ങളില്‍ നിന്ന്
നിതാന്ത മറവിതെടിയുള്ള യാത്രയില്‍
ഓര്‍മകള്‍ക്ക് എന്നെ
എവിടെയും എയ്തു വീഴ്ത്താം .
നീയെന്ന തീരാവേദനയുടെ കടല്‍
നിര്‍ദയം എന്‍റെ വെയില്‍വീഴാ-
മണല്‍ മുറിവുകളില്‍ ഉപ്പു-
ഛര്‍ധിച്ചു!
കല്പ്രതിമകളില്‍ ദൈവങ്ങളുന്ടെന്ന
നുണക്കഥ വീണ്ടും വീണ്ടും
ആവര്‍ത്തിച്ചിട്ടും,ആ താക്കോല്‍
മാത്രം കണ്ടുകിട്ടിയില്ല!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ