2012 ഓഗസ്റ്റ് 16, വ്യാഴാഴ്‌ച

തീവണ്ടി  പാതയോരത്തെ
നേരത്തെയുള്ള  ഈ
കാത്തിരിപ്പാണ് ഓരോ
സ്വപ്നങ്ങളും,
നേര്‍വരകളില്‍ ഇഴഞ്ഞിഴഞ്ഞു
കാലത്തിന്റെ വണ്ടി
വരതിരിക്കില്ലെന്ന തോന്നലാണ്
ജീവിതം !
ഏതോ പ്രതീക്ഷയുടെ
പച്ച വെളിച്ചം താണ്ടാനായി
ആ വണ്ടി വീണ്ടും,
കിതപ്പാറ്റി എനിക്കും
നിനക്കുമിടയില്‍ നേര്‍ -
-രേഖയില്‍ സഞ്ചരിക്കും.
ശുഭയാത്രക്കിനി എത്ര
നാഴികയെന്ന ചോദ്യം
ഓരോ കണ്ണുകളും ആഴങ്ങളില്‍
ചോദിച്ചു കൊണ്ടേയിരുന്നു.
നിലയ്ക്കാതെ മരിച്ചു കൊണ്ടി-
-രിക്കുന്ന,സ്വപ്നങ്ങളില്‍ നിന്നെ-
-ന്നപോല്‍, ചീഞ്ഞ അരിയുടെ
ചിരികെട്ട സൗരഭ്യം,
എല്ലാവരെയും പൊതിഞ്ഞിരുന്നു.
എങ്കിലും കാലത്തിന്റെ
വണ്ടിക്കായുള്ള  കാത്തിരിപ്പ്
ഞാനും അവരും തുടരാതെ
തുടര്‍ന്നു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ